വാഷിങ്ടൺ: അജ്ഞാത കാരണത്താൽ സ്വന്തം കുടുംബത്തിലെ നാല് പേരെ മൃഗീയമായി കൊലപ്പെടുത്തിയ യുവാവിനെ അമേരിക്കൻ പെ ാലീസ് വെടിവെച്ച് കൊന്നു. വീടിന് പുറത്ത് നിന്ന് എട്ട് വയസ്സുകാരിയെ കൊല്ലാൻ ശ്രമിക്കുന്നതിനിടെയാണ് മ ാർക് ലിയോ ഗ്രിഗറി ഗാഗോ എന്ന 42കാരനെ അമേരിക്കൻ പൊലീസ് വകവരുത്തിയത്. ഒറിഗോൺ സ്വദേശിയായ ഗാഗോ വൃദ്ധരായ മാത ാപിതാക്കളെയും കാമുകിയെയും ഒമ്പത് മാസം മാത്രം പ്രായമുള്ള മകളെയുമാണ് കൊലപ്പെടുത്തിയത്.
അച്ഛൻ ജെറി ബ്രെമർ (66), മാതാവ് പമേല ബ്രെമർ(64), കാമുകി ഷൈന സ്വയ്റ്റ്സർ(31), മകൾ ഒലിവിയ ഗാഗോ(ഒമ്പത് മാസം) എന്നിവരെ കൊല്ലാൻ പ്രതി ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൊല്ലപ്പെട്ടവർക്ക് ആർക്കും വെടിയേറ്റിട്ടില്ല. വാളും അതുപോലുള്ള മറ്റ് ആയുധങ്ങളും മാർകിെൻറ വീട്ടിൽ നിന്നും ലഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ ബ്രയാൻ ജെൻസൻ അറിയിച്ചു.
ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു ഒറിഗോൺ ഷെറിഫ്സ് ഒാഫീസിലേക്ക് ഗാഗോയുടെ അയൽവാസിയുടെ ഫോൺകാൾ വരുന്നത്. സംഭവമറിഞ്ഞയുടനെ സ്ഥലത്തെത്തിയ പൊലീസ് ഗാഗോ എട്ട് വയസ്സുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതാണ് കണ്ടത്. ഭാര്യ ഷൈനയുടെ ആദ്യ ബന്ധത്തിലുണ്ടായ മകളെയാണ് ഗാഗോ ഒടുവിൽ കൊല്ലാൻ ശ്രമിച്ചത്. വീടിനകത്ത് കയറിയ പൊലീസ് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങളാണ് കണ്ടത്.
ഇത്രയും ക്രൂരമായ സംഭവം ഒറിഗോൺ മേഖലയിൽ ആദ്യമായിട്ടാണെന്നായിരുന്നു പൊലീസിെൻറ ഭാഷ്യം. 20 വർഷത്തോളമായി ഇൗ മേഖലയിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ആഗസ്ത് മാസം ആയുധങ്ങൾ കൈവശം വെച്ചതിെൻറ പേരിൽ ഗ്രിഗറി ഗാഗോയെ പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.